സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

അറിയാതെ.


"ഞാനൊരാളുമായി പ്രണയത്തിലാണ്"

"അയാള്‍ക്ക് അറിയുമോ...?"

"ഇല്ല."

"അറിയാതെ.!?"

"അതെ, അയാള്‍ക്ക് അറിയില്ല.. അറിഞ്ഞാല്‍ അയാളെന്നെ ഇരു കൈകളും നീട്ടി ആ ഹൃദയത്തിലേക്കെന്നെ ചേര്‍ക്കും.."

"പരസ്പരം അറിയാതെ ഒരു പ്രണയമോ..? അതിലെന്ത് അനുരാഗമാണുള്ളത്..?"

"അതിലാണു അനുരാഗത്തിന്റെ അലമാലകളുള്ളത്,
നോക്കൂ...
ചന്ദ്രനും ആമ്പലും പരസ്പരം പ്രണയിക്കുന്നത് പോലെ...
അവര്‍ പരസ്പരം അറിയാതെ, ആമ്പലിന്‍ ചുറ്റും ഓളങ്ങള്‍ക്ക് വെള്ളിത്തിളക്കമേകി, അന്യോന്യം സൌന്ദര്യത്തിന്റെ കുളിരു കൈമാറി അവരറിയാതെ അവര്‍ അനുരാഗത്തിലാകുന്നു... അവര്‍ക്കിടയില്‍ അനുരാഗത്തിന്റെ ആയിരമായിരം നക്ഷത്രപൊട്ടുകള്‍ മിഴിതുറക്കുന്നു..."

"അറിയാത്ത പ്രണയവുമായി അകലത്തായി നിങ്ങളെങ്ങനെ ജീവിക്കും..?"

"ആകാശവും ഭൂമിയും ജീവിക്കുന്നത് പോലെ...
കൈകളറിയാതെ പൂക്കള്‍ കരലാളനത്തില്‍ അലിയുന്നത് പോലെ...
മഴ അറിയാതെ മഴവില്ലോരുങ്ങുന്നത് പോലെ...
അറിയാതെ ജീവിക്കും..."

"അപ്പോഴും നിങ്ങള്‍ക്കിടയിലെ പ്രണയം അനാഥമല്ലേ...?"

"ഒരു ചുമ്പനത്തിന്റെ ലഹരിയില്‍
ശ്വാസം നിലക്കുന്നതല്ലയീ പ്രണയം...
ഒരു നൂറു ചിന്തകളില്‍
ജന്മങ്ങളായി ഉയിര്‍ക്കൊള്ളുമീ പ്രണയം
ഞ്ഞാനറിയാതെ..."