സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

വാതിലുകള്‍ തുറയുന്നു അടയുന്നു...

വാതിലുകള്‍ തുറയുന്നു അടയുന്നു.. തുറയുന്നു അടയുന്നു. എങ്ങോട്ടാണ് ആളുകള്‍ ഇത്ര വെപ്രാളപെട്ട് പോകുന്നത്. രാത്രി തലചായ്ക്കുമ്പോള്‍ നാളെയെക്കുറിച്ചുള്ള വേവലാതികള്‍. ഒന്ന് സുഖമായി ഉറങ്ങാന്‍ കണ്ണടച്ചാല്‍ നാളെയുടെ സ്വപ്നങള്‍ വന്നു ഉണര്‍ത്തും. ആര്‍ക്കും അറിയില്ല ഈ ഓട്ടം വേഗതയുള്ളതായത് എപ്പോഴാണെന്ന്. ഒന്നുറപ്പാണ് പണക്കാരന്‍ ഉള്ളത്‌ കൊണ്ടാണ് പാവപെട്ടവന്‍ ഉണ്ടായത്‌ ഈശ്വരന്‍ ഉള്ളത് കൊണ്ടാണ് നിരീശ്വരവാദം ഉണ്ടായത്‌ രാഷ്ട്രം ഉള്ളത് കൊണ്ടാണ് രാഷ്ടീയം ഉണ്ടായത്‌ ഇതൊക്കെ ഉണ്ടായത്‌ കൊണ്ടാണോ ആളുകള്‍ വെപ്രാളപ്പെട്ട് ജീവിക്കുന്നത്.? നീയാണ് മറുപടി പറയേണ്ടത്‌. ഒരു തരം വേവലാതി ആണ് ആളുകള്‍ക്ക് അതിരാവിലെ തന്നെ എഴുന്നേറ്റ്‌ തുടങ്ങും ഓട്ടം. ട്രെയിനില്‍ കുത്തിനിറച് ബസില്‍ ഓടിക്കയറി ബൈകില്‍ ചീറിപ്പാഞ്ഞ് കാറില്‍ ചമഞ്ഞിരുന്ന്‍ വിമാനത്തില്‍ പരന്നുയര്‍ന്ന്‍ അങ്ങനെ തന്നെ എന്നും എല്ലാവരും. എന്തിനാണിതൊക്കെ എന്ന് ഞാന്‍ സംശയിച്ചാല്‍ അതിനുള്ള മറുപടി പണമുണ്ടാക്കാന്‍ എന്നായിരിക്കും. അപ്പോള്‍ ഇന്നലെ വരെ ഉണ്ടാക്കിയതോ..? ജീവിതം ഉത്തരം കിട്ടാത്ത പ്രഹേളികയാണ് ഞാന്‍ വെപ്രാളിതനും എല്ലാവരും അങ്ങനെയാകുമ്പോള്‍ ഞാന്‍ മാത്രം എന്തിനു അല്ലാതാകണം.?
വാതിലുകള്‍ ഇനിയും തുറക്കപ്പെടും എനിക്കറിയാം നീ തീരുമാനിക്കും ഏതൊക്കെ തുറയണമെന്നും ഏതൊക്കെ അടയണമെന്നും.
വിശപ്പുള്ളത് കൊണ്ടാണ് വിശ്വം വികസിക്കുന്നത്...