സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

സ്നേഹപൂര്‍വ്വം

എയര്‍പോട്ടിന് അടുത്താണ് എന്റെ മുറി. കേട്ടിടങ്ങള്‍ക്കിടയിലൂടെ കാണുന്ന ഒരു കീറ് ആകാശം അതിലൂടെ പറന്നുയരുന്ന വിമാനങ്ങളെ ഇടയ്ക്കിടെ ശ്രദ്ധിക്കാറുണ്ട്‌. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിമാനത്തിന്റെ ശബ്ദം കാതോര്‍ക്കും. അതുയര്‍ന്നു പോകുന്നതിനൊപ്പം ഞാനും പോകും. അതിനകത്തുള്ളവരെ കുറിച്ച് അവരുടെ യാത്രകളുടെ ലക്ഷ്യങ്ങളെ കുറിച്ച് ഓര്‍ത്ത്‌ ‌ അങ്ങനെ ഉറക്കത്തിലേക്ക് ഇറങ്ങും. നാട്ടിലായിരിക്കുമ്പോള്‍ സംസ്ഥാന പാതയിലൂടെ രാത്രിയില്‍ വല്ലപ്പോഴും പാഞ്ഞു പോകുന്ന പാണ്ടി ലോറികളുടെ അകലെ നിന്നുള്ള ശബ്ദം ശ്രദ്ധിച് കിടക്കും, ലോറിയിലുള്ള ചരക്കുകളെ കുറിചോര്‍ക്കും ഉറക്കമൊഴിച് വണ്ടി ഓടിക്കുന്ന അണ്ണാച്ചിയെ കുറിചോര്‍ക്കും അങ്ങനെ പതുക്കെ മയങ്ങും. ഇങ്ങോട്ട് വരുന്നതിന്റെ മുന്പ്്‌ കുറച്ചു നാളുകാളായി കേട്ടുകൊണ്ടിരിക്കുന്നത് രാത്രിയില്‍ നാട്ടിലെ കുന്നും മലയും ടിപ്പര്‍ ലോറികള്‍ കട്ട് കൊണ്ട് പോകുന്ന ശബ്ദമായിരുന്നു. അവര്‍ ചെയ്യുന്ന ചെയ്തികള്‍ പോലെ തന്നെ തീരേ മനോഹരമല്ല ആ ഒച്ചയും. അതുകൊണ്ട് തന്നെ ആ ശബ്ദം ശ്രദ്ധിച്ചു കിടന്നാല്‍ ഉറക്കം വരാറില്ല. കണ്ണില്‍ ബാക്കിയാകാറുള്ളതു കണ്ണീരു മാത്രം. അയല്‍പക്കത്തെ കിണറുകള്‍ ഇപ്പഴേ വറ്റി. എന്റെ വീട്ടിലേതും വറ്റിയിട്ടുണ്ടാകും. എന്ത് കുന്ന്, എന്ത് മല വെള്ളം വറ്റുമ്പോള്‍ മാത്രം വേവലാതിപ്പെടുന്ന കുറേ നാട്ടുകാര്‍.
നിനക്കുള്ള കത്തുകളും നീ എനിക്കെഴുതാറുള്ള കത്തുകളും ഇപ്പോള്‍ നന്നേ കുറഞ്ഞിരിക്കുന്നു. ഞാന്‍ ഇങ്ങോട്ട് വന്നതില്പ്പി്ന്നെ നിനക്ക്‌ ഞാനൊന്നും എഴുതിയിട്ടില്ല. എനിക്കേറ്റവും പ്രിയം നിറഞ്ഞ നിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു. പോസ്റ്റ്‌മാന്റെ വീട് നിന്റെ വീടിന്റെ അടുത്ത്‌ ആയതിനാല്‍ കത്ത്‌ കൃത്യമായി നിനക്ക്‌ കിട്ടും എന്ന വിശ്വാസത്തോടെയാണ് ഞാന്‍ എന്നും എഴുതാറു.
ഒരു ക്ലീഷേ ചോദ്യം ചോദിക്കട്ടെ.? എല്ലാവരും എപ്പോഴും ചോദിക്കുന്ന ചോദ്യം “സുഖമല്ലേ നിനക്ക്.?”, “എന്തൊക്കെയുണ്ട് വിശേഷങ്ങള്‍.?”. ക്ലീഷേ മറുപടിയായിരിക്കും എന്നറിയാമെങ്കിലും സുഖമാണെന്നും നല്ല വിശേഷങ്ങള്‍ ആണെന്നുമുള്ള ഉത്തരം അതെപ്പോഴും ശരിയല്ലെന്ന സ്വയം ബോധ്യമാണെന്നിരിക്കെ നമ്മള്‍ അത് തന്നെ പറഞ്ഞു കൊണ്ടിരിക്കും.
ആരും ചോദിക്കാത്ത എന്നാല്‍ അകത്തിട്ട് പൂട്ടിയ ഒരു ചോദ്യം ഞാന്‍ നിന്നോടു ചോദിക്കട്ടെ.? നിന്നോടെന്നും ചോദിക്കാറുള്ള ആരോടും പറയരുതെന്ന് സത്യം ചെയ്യിപ്പിച്ച് ചോദിക്കാറുള്ള ചോദ്യം.
“ഇഷ്ടമാണോ എന്നെ.?”
“ആ.” എന്നേ പറയൂ എന്നെനിക്കറിയാം. എങ്കില്‍ അടുത്ത ചോദ്യം ചോദിക്കാം ഇതിനൊപ്പമുള്ള ഉപചോദ്യം. “എത്രപ്പോരം ഇഷ്ടമുണ്ട്.?” അറിയില്ലെന്ന ആ വലിയ ഉത്തരത്തില്‍ അളക്കാന്‍ കഴിയാത്ത ആ ആഴമേറിയ ഇഷ്ടത്തില്‍ ഞാന്‍ നിന്നെ അറിഞ്ഞ് സ്നേഹിച്ച് പോകുന്നു.
ഇവിടെ വന്നിട്ട് 25 ദിവസം കഴിഞ്ഞു. കുറച്ചു ദിവസം പനി പിടിച്ചു കിടന്നു, തണുപ്പ്...
കുറച്ചു ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ആളുകള്‍ ചോദിച്ചു തുടങ്ങും പണി എന്തായി ജോലി ഒന്നും ആയില്ലേ എന്നൊക്കെ.
ജോലി എന്റെ താല്പര്യം അല്ല, പണിയെടുക്കാതെ എങ്ങനെ ജീവിക്കാം എന്നതിനെ കുറിച്ച് ഗവേഷണം നടത്തുന്ന ഒരു ചെറുപ്പക്കാരനോട് ചോദിക്കാന് പാടുള്ള ചോദ്യമാണോ അത്. നമുക്ക്‌ ജോലി വേണം എന്നത് ഒരു പൊതുതാല്പര്യം ആണ്. അത് കൊണ്ടാണല്ലോ ഇത്ര താല്പര്യത്തോടെയും ആവേശത്തോടെയും എല്ലാവരും ചോദിക്കുന്നത് പണിയൊന്നും ആയില്ലേ.?ജോലി നോക്കുന്നില്ലേ.??.
ഇത്പോലെ തന്നെയാണ് വിവാഹത്തിന്റെ കാര്യവും “അല്ല, കല്യാണം ഒന്നും കഴിക്കുന്നില്ലേ..?” ഇതൊക്കെ ഒരു പൊതുതാല്പ്പര്യം ആണ് സ്വന്തം താല്പര്യങ്ങളൊക്കെ പൊതുതാല്പ്പര്യത്തിന് മുന്പില്‍ ബലി കഴിക്കുക.
നീ ചോദിച്ചില്ലേ ഇവിടെ മണ്ണുണ്ടോ എന്ന്. ഉണ്ട് ഇവിടെ മണ്ണുണ്ട് പക്ഷെ മണ്ണിന്റെ മണമില്ല. ആകാശത്തിന് മേഘങ്ങളുടെ അലങ്കാരപ്പണികള്‍ ഇല്ല. മഴയ്ക്ക് പ്രണയത്തിന്റെ ആര്‍ദ്രതയില്ല. കാറ്റിന് ഓര്മകകളുടെ ഓമനത്വമില്ല. എനിക്ക് നീയുമില്ല.... രാത്രിയില്‍ നിന്റെ ഒറ്റ നക്ഷത്രവും എന്റെ നിലാവും മാത്രം പരസ്പരം മുഖത്തോടു മുഖം നോക്കി എന്തൊക്കയോ പറയുന്നുണ്ടാകും...
അറിഞ്ഞില്ലേ... എന്റെ സഹബെഞ്ചുകാരനും കൂട്ടുകാരനും ആയ അഫ്താബിന്റെ നിക്കാഹ് കഴിഞ്ഞു. ഫോട്ടോ കണ്ടിരുന്നു അവനെപ്പോലെ തന്നെ അവനു ചേര്ന്ന ഒരു സുന്ദരിയായ ഒരു ഇണയെ തന്നെ അവനു കിട്ടി. നാന്സി പ്രസവിച്ചു പെണ്കുട്ടി. പിന്നെ നമ്മുടെ നിസരി ഭര്ത്താവിനൊപ്പം സൌദിയിലാണ് രണ്ടു കുട്ടികളുമായി അവിടെ ഫ്ലാറ്റില്‍ കഴിയുകയാണ്. അടുത്ത മുറിയിലുള്ളവര്‍ ഇന്ത്യക്കാരാണ് പക്ഷെ മല്ലൂസ് അല്ല. അവരൊക്കെ ഭയങ്കര ഇംഗ്ലീഷ്‌ ആണെത്രേ. പാവം സ്പോക്കണ്‍ ഇംഗ്ലീഷ്‌ ഓണ്ലൈമനില്‍ പഠിക്കാന്‍ പറ്റുമോയെന്നു ചോദിചിരിന്നു. വഴിയൊക്കെ പറഞ്ഞു കൊടുത്തു. സഹനയുടെയും ആദിലിന്റെയും പ്രണയം സഫലമായത്തില്‍ എനിക്ക് ഇപ്പോഴും അസൂയ ഉണ്ട് അതിലേറെ സന്തോഷവും. മുനീഫും ഫിദയും, റഖീബും സോനമും, സ്വഫവാനും റംസിയും ആധുനിക കാലത്തെ വെര്‍ച്വല്‍ പ്രണയസാഫല്യത്തിന്റെ ഉദാഹരണങ്ങളായി ജീവിച്ചു തുടങ്ങി, എന്റെ കാര്യത്തില്‍ ടെക്നോളജി പോലും പരാജയപ്പെടുകയാണ്.
താഴത്തെ മുറിയിലെ ജിപ്പുവിന്റെ സ്കൈപ് ദാമ്പത്യം എന്റെ മുറിയിലെ വോയ്പ്‌ വൈബര്‍ സല്ലാപങ്ങള്‍. ഈ ആപ്പ്‌ കാലത്ത്‌ ഒരു കത്തെഴുതാന്‍ ഇരിക്കുമ്പോള്‍ ഞാനും നീയുമല്ലാതെ ലോകത്ത്‌ ആരെങ്കിലും വിശ്വസിക്കുമോ നമുക്ക്‌ വട്ടില്ലെന്ന്...
വേഗം വരൂ എന്ന് അല്പം സ്വാര്‍ത്ഥതയോടെ നിന്നെ വിളിച്ചപ്പോള്‍. വേഗം വന്ന് എന്നോടു അങ്ങനെ വിളിക്കല്ലേ അതെനിക്ക് ഇഷ്ടമല്ല ആ വിളിയില്‍ എനിക്ക് അല്പം ഭയമുണ്ട്. അറിയാതെ നമ്മള്‍ പ്രണയത്തിലാകുമോ എന്ന പേടി. അല്പസ്വല്പം ഭയപ്പാടോടെ അല്ലാതെ എങ്ങനെയാണ് പ്രണയികള്ക്ക് മുന്നോട്ട് പോകാനാകുക.
പ്രവാസം ഇന്നില്ല, പ്രയാസങ്ങളുടെ കഥകള്‍ അതികമില്ല. ഭര്‍ത്താവിന്‌ ഭാര്യ ഇന്ന് അകലെയല്ല, മക്കള്ക്ക്ക‌ ബാപ്പയിന്ന് എന്നും കാണാവുന്ന കേള്കാവുന്ന അകലത്തിലാണ്, നാട്ടിലായാലും ഗള്ഫിലായാലും എല്ലാവരും പണത്തിനായുള്ള പരക്കം പാച്ചിലില്‍ ആണ്. അപ്പോള്‍ പിന്നെ ഇവിടെയായാലും അവിടെയായാലും സ്നേഹത്തെക്കുറിച്ച്, ബന്ധങ്ങളെക്കുറിച്ച്, നാടിനെ, പുഴയെ, മഴയെ, കുന്നിനെ അങ്ങനെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന നന്മകള്‍ ഒഴിഞ്ഞു പോകുന്ന കാലത്തെ കുറിച്ച് ഓര്‍ത്ത്‌ വേവലാതിയുള്ളവനെ വേദനയുണ്ടാകൂ അല്ലാത്തവര്‍ കീശയെക്കുറിച്ച് മാത്രം ഓര്‍ത്ത്‌ ഓടികൊണ്ടേയിരിക്കും.
അകലങ്ങള്‍ കുറഞ്ഞെങ്കിലും അരികിലില്ലാത്തത്തിന്റെ നോവ്‌ ബാക്കിയായുണ്ട്...

പാപ്പിലിയോ ബുദ്ധ ഒരു സിനിമയല്ല.!

ഒരു വര്‍ഷത്തിലധികം സെന്സര്‍ ബോര്ര്ഡ് പ്രദര്‍ശന അനുമതി നിഷേധിച് ഒടുവില്‍ ചില മാറ്റങ്ങളോടു കൂടി 2013 മാര്‍ച്ചില്‍ തീയ്യറ്ററുകളില്‍ എത്തിയ ചിത്രമാണ് പാപ്പിലിയോ ബുദ്ധ. ഗാന്ധിയെ മോശമാക്കി ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാനമായും സെന്സര്‍ ബോര്ഡ് ഉന്നയിച്ച പ്രശ്നങ്ങളില്‍ ഒന്ന്. നീണ്ട പോരാട്ടത്തിനൊടുവിലാണ് ഈ പോരാട്ട ചിത്രം മുറിവുകളോടെ പ്രദര്‍ശനത്തിനു എത്തിയത്‌. വികാരങ്ങളെ വൃണപെടുത്തി, സ്ത്രീകളെ മോശമായി ചിത്രീകരിച്ചു, അസഭ്യ വാക്കുകള്‍ ഉപയോഗിച്ചു എന്നിവയാണ് മുറിവേല്ക്കാനുണ്ടായ പ്രധാന കാരണം. എത്രയെത്ര ചിത്രങ്ങളാണ് മനുസ്സകളില്‍ മുറിവും വേദനയും ഉണ്ടാക്ക്‌ി ഇറങ്ങിയിട്ടുള്ളത്. ഈ ചിത്രങ്ങള്‍ക്കൊന്നും തന്നെ അനുമതി നിഷേധിക്കാറില്ല സെന്സര്‍ ബോര്ഡ്റ‌. സവര്‍ണ്ണ മുഖ്യധാര അതിനെ ആവിഷ്കാര സ്വാതന്ത്രമായി വാഴ്ത്തും. എന്നാല്‍ ദളിത്‌-സ്ത്രീ പക്ഷ ചിത്രമായ ഈ ചിത്രശലഭത്തിന്റെ നിറം മാത്രം അവര്‍ കെടുത്തി കളഞ്ഞു.
പാപ്പിലിയോ ബുദ്ധ ഒരു സിനിമയല്ല എന്ന് തന്നെ പറയാം കാരണം ഓരോ ഷോട്ടും സീനും ആദിവാസി ദളിത്‌ സമൂഹത്തിന്റെ ജീവിതത്തിലേക്ക് തുറന്നു വെച്ച കണ്ണുകളായി ആണ് തോന്നിയത്‌. ഈ സിനിമ ജീവിതവും സമരവുമാണ്.
കമ്മ്യുണിസ്റ്റ്കാരനായിരുന്നു കരിയന്‍ (കല്ലന്‍ പോക്കൊടന്‍) ഇ എം എസിനോടുള്ള ആരാധന കൊണ്ട് മകന് ശങ്കരന്‍ (എസ്.പി ശ്രീകുമാര്‍/ലോലിതന്‍)എന്ന് പേരിട്ടത്. ഒടുവില്‍ മണ്ണിന്റെ പ്രശ്നം വന്നപ്പോള്‍ ഇ എം എസ് നമ്പൂതിരിക്കൊപ്പം നില്ക്കുകയും കരിയന്‍ പഴയ പുലയന്‍ തന്നെ ആകുകയും ചെയ്തു. മകന്റെ പേരും ചുവരിലെ ഇ എം എസും ഇന്നും നിലനിര്‍ത്തിയെങ്കിലും കരിയന്‍ തന്റെ സ്വതം കൈവെടിഞ്ഞില്ല. കാടിനായി മണ്ണിനായി പൊരുതികൊണ്ടേയിരുന്നു. ന്യൂ ജനറേഷന്കാരനായ ശങ്കരന്‍ കരിയന്‍ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം പിന്നെ മൂന്നു വര്‍ഷം ജെ എന്‍ യുവില്‍. ഇതൊക്കെയാണെങ്കിലും നാട്ടിലും കാട്ടിലും നടക്കുന്ന സമരങ്ങലോടുള്ള വിമുഖത അവനെ ഇസ്തിരി ചുളിയാത്ത ‘ആക്ടിവിസ്ടുകലുടെ’ കൂട്ടതിലെത്തിക്കുന്നു. കള്ളും കഞ്ചാവും സെക്സും പിന്നെ പേരിനു നാല് പ്ലകാര്‍ഡും പിടിക്കുന്ന അവര്‍ക്കിടയില്‍ നിന്നും തന്റെ സ്വതം തിരിച്ചറിഞ്ഞ ശങ്കരന്‍ കരിയന്റെ മകന്‍ ശങ്കരന്‍ ആകുകയാണ്. പോലീസിന്റെ ക്രൂര പീഡനങ്ങള്‍ ഏല്ക്കേണ്ടി വന്ന ശങ്കരന്‍ സമരങ്ങള്ക്ക് ‌ നേത്രത്വം കൊടുക്കുന്നു. മഞ്ജുശ്രീ (സരിത) എന്ന ഓട്ടോറിക്ഷ ഡ്രൈവറായ ദളിത്‌ യുവതിയെ ചെ ഗെവരയുടെയും ശിവന്റെയും ഗാന്ധിയുടെയും 'ആരാധകർ' ചേർന്ന് ക്രൂര ബലാത്സംഗംത്തിനു ഇരയാക്കുന്നു. പീഡനത്തിന്റെ ഭാരം പേറി നടക്കാതെ അവള്‍ സമരഭൂമിയിലേക്ക് കാലെടുത്ത് വെക്കുന്നു.സമരങ്ങളെ ഒറ്റിക്കൊടുകയും സമര ഭൂമികളില്‍ നിന്ന് അതിന്റെ ആത്മാവിനെ പറിച്ചെടുത്ത്‌ സെക്രട്ടറിയേറ്റ്‌ പഠിക്കലെക്കും പാര്‍ലമെന്റ് പരിസരതെക്കും മാറ്റുന്ന അഭിനവ ഗാന്ധിമാരും ഉണ്ട് ഈ ചിത്രത്തില്‍. ആദ്യം പുല്പ്പള്ളി പിന്നെ ചെങ്ങറ, മേപ്പാടി ഇപ്പൊ ഇതാ മേല്പ്പാറ ഹരിജനങ്ങള്‍ ഇങ്ങനെ വനഭൂമി കയ്യേറാന്‍ തുടങ്ങിയാല്‍ സാധാരണക്കാരന് ഇവിടെ സമാധാനമായി ജീവിക്കാന്‍ കഴിയുമോ എന്ന് ആശങ്ക പെടുന്നുണ്ട് ഈ അഭിനവ ഗാന്ധി. പന്ജാംകഗം നോക്കി നിരാഹാര സമരത്തിനു മുഹൂര്‍ത്തം കുറിക്കുന്ന ഇത്തരം സവര്‍ണ്ണ ഗാന്ധിയന്മാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് സിനിമ നമ്മെ ഓര്‍മിപ്പിക്കുന്നു.
ദൃശ്യങ്ങള്‍ കൊണ്ട് സംവദിക്കുന്നതായിരിക്കണം സിനിമ. ആ നിലക്ക് പാപ്പിലിയോ ബുദ്ധ ഒരു വന്‍ വിജയമാണ്. ആവശ്യത്തിന് മാത്രം സംഭാഷണം ഒരേ ഒരിടത്ത്‌ മാത്രം പശ്ചാത്തല സംഗീതം. സാങ്കേതിക മികവിലും പാപ്പിലിയോ ബുദ്ധ മികവ് പുലര്‍ത്തിയിരിക്കുന്നു. മാസങ്ങളോളം അനുമതി നിഷേധിച്ചും. തിയ്യറ്ററില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രം ശോ നടത്തുകയും ചെയ്ത ഈ സിനിമ ആരും കാണാതെ പോകരുത്. കാരണം പാപ്പിലിയോ ബുദ്ധ ഒരു സിനിമയല്ല, സമരവും ജീവിതവുമാണ്.