ഒരു
വര്‍ഷത്തിലധികം സെന്സര്‍ ബോര്ര്ഡ് പ്രദര്‍ശന അനുമതി നിഷേധിച് ഒടുവില്‍ ചില
മാറ്റങ്ങളോടു കൂടി 2013 മാര്‍ച്ചില്‍ തീയ്യറ്ററുകളില്‍ എത്തിയ ചിത്രമാണ്
പാപ്പിലിയോ ബുദ്ധ. ഗാന്ധിയെ മോശമാക്കി ചിത്രീകരിച്ചു എന്നതായിരുന്നു
പ്രധാനമായും സെന്സര്‍ ബോര്ഡ് ഉന്നയിച്ച പ്രശ്നങ്ങളില്‍ ഒന്ന്. നീണ്ട
പോരാട്ടത്തിനൊടുവിലാണ് ഈ പോരാട്ട ചിത്രം മുറിവുകളോടെ പ്രദര്‍ശനത്തിനു
എത്തിയത്. വികാരങ്ങളെ വൃണപെടുത്തി,
സ്ത്രീകളെ മോശമായി ചിത്രീകരിച്ചു, അസഭ്യ വാക്കുകള്‍ ഉപയോഗിച്ചു എന്നിവയാണ്
മുറിവേല്ക്കാനുണ്ടായ പ്രധാന കാരണം. എത്രയെത്ര ചിത്രങ്ങളാണ് മനുസ്സകളില്‍
മുറിവും വേദനയും ഉണ്ടാക്ക്‌ി ഇറങ്ങിയിട്ടുള്ളത്. ഈ ചിത്രങ്ങള്‍ക്കൊന്നും
തന്നെ അനുമതി നിഷേധിക്കാറില്ല സെന്സര്‍ ബോര്ഡ്റ. സവര്‍ണ്ണ മുഖ്യധാര അതിനെ
ആവിഷ്കാര സ്വാതന്ത്രമായി വാഴ്ത്തും. എന്നാല്‍ ദളിത്-സ്ത്രീ പക്ഷ ചിത്രമായ ഈ
ചിത്രശലഭത്തിന്റെ നിറം മാത്രം അവര്‍ കെടുത്തി കളഞ്ഞു.
പാപ്പിലിയോ ബുദ്ധ ഒരു സിനിമയല്ല എന്ന് തന്നെ പറയാം കാരണം ഓരോ ഷോട്ടും സീനും ആദിവാസി ദളിത് സമൂഹത്തിന്റെ ജീവിതത്തിലേക്ക് തുറന്നു വെച്ച കണ്ണുകളായി ആണ് തോന്നിയത്. ഈ സിനിമ ജീവിതവും സമരവുമാണ്.
കമ്മ്യുണിസ്റ്റ്കാരനായിരുന് നു കരിയന്‍ (കല്ലന്‍ പോക്കൊടന്‍) ഇ എം എസിനോടുള്ള ആരാധന കൊണ്ട് മകന് ശങ്കരന്‍ (എസ്.പി ശ്രീകുമാര്‍/ ലോലിതന്‍)എന്ന്
പേരിട്ടത്. ഒടുവില്‍ മണ്ണിന്റെ പ്രശ്നം വന്നപ്പോള്‍ ഇ എം എസ്
നമ്പൂതിരിക്കൊപ്പം നില്ക്കുകയും കരിയന്‍ പഴയ പുലയന്‍ തന്നെ ആകുകയും ചെയ്തു.
മകന്റെ പേരും ചുവരിലെ ഇ എം എസും ഇന്നും നിലനിര്‍ത്തിയെങ്കിലും കരിയന്‍
തന്റെ സ്വതം കൈവെടിഞ്ഞില്ല. കാടിനായി മണ്ണിനായി പൊരുതികൊണ്ടേയിരുന്നു. ന്യൂ
ജനറേഷന്കാരനായ ശങ്കരന്‍ കരിയന്‍ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന്
സുവോളജിയില്‍ ബിരുദം പിന്നെ മൂന്നു വര്‍ഷം ജെ എന്‍ യുവില്‍.
ഇതൊക്കെയാണെങ്കിലും നാട്ടിലും കാട്ടിലും നടക്കുന്ന സമരങ്ങലോടുള്ള വിമുഖത
അവനെ ഇസ്തിരി ചുളിയാത്ത ‘ആക്ടിവിസ്ടുകലുടെ’ കൂട്ടതിലെത്തിക്കുന്നു. കള്ളും
കഞ്ചാവും സെക്സും പിന്നെ പേരിനു നാല് പ്ലകാര്‍ഡും പിടിക്കുന്ന
അവര്‍ക്കിടയില്‍ നിന്നും തന്റെ സ്വതം തിരിച്ചറിഞ്ഞ ശങ്കരന്‍ കരിയന്റെ മകന്‍
ശങ്കരന്‍ ആകുകയാണ്. പോലീസിന്റെ ക്രൂര പീഡനങ്ങള്‍ ഏല്ക്കേണ്ടി വന്ന
ശങ്കരന്‍ സമരങ്ങള്ക്ക് നേത്രത്വം കൊടുക്കുന്നു. മഞ്ജുശ്രീ (സരിത) എന്ന
ഓട്ടോറിക്ഷ ഡ്രൈവറായ ദളിത് യുവതിയെ ചെ ഗെവരയുടെയും ശിവന്റെയും
ഗാന്ധിയുടെയും 'ആരാധകർ' ചേർന്ന് ക്രൂര ബലാത്സംഗംത്തിനു ഇരയാക്കുന്നു.
പീഡനത്തിന്റെ ഭാരം പേറി നടക്കാതെ അവള്‍ സമരഭൂമിയിലേക്ക് കാലെടുത്ത്
വെക്കുന്നു.സമരങ്ങളെ ഒറ്റിക്കൊടുകയും സമര ഭൂമികളില്‍ നിന്ന് അതിന്റെ
ആത്മാവിനെ പറിച്ചെടുത്ത് സെക്രട്ടറിയേറ്റ് പഠിക്കലെക്കും പാര്‍ലമെന്റ്
പരിസരതെക്കും മാറ്റുന്ന അഭിനവ ഗാന്ധിമാരും ഉണ്ട് ഈ ചിത്രത്തില്‍. ആദ്യം
പുല്പ്പള്ളി പിന്നെ ചെങ്ങറ, മേപ്പാടി ഇപ്പൊ ഇതാ മേല്പ്പാറ ഹരിജനങ്ങള്‍
ഇങ്ങനെ വനഭൂമി കയ്യേറാന്‍ തുടങ്ങിയാല്‍ സാധാരണക്കാരന് ഇവിടെ സമാധാനമായി
ജീവിക്കാന്‍ കഴിയുമോ എന്ന് ആശങ്ക പെടുന്നുണ്ട് ഈ അഭിനവ ഗാന്ധി. പന്ജാംകഗം
നോക്കി നിരാഹാര സമരത്തിനു മുഹൂര്‍ത്തം കുറിക്കുന്ന ഇത്തരം സവര്‍ണ്ണ
ഗാന്ധിയന്മാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് സിനിമ നമ്മെ
ഓര്‍മിപ്പിക്കുന്നു.
ദൃശ്യങ്ങള്‍ കൊണ്ട് സംവദിക്കുന്നതായിരിക്കണം സിനിമ. ആ നിലക്ക് പാപ്പിലിയോ ബുദ്ധ ഒരു വന്‍ വിജയമാണ്. ആവശ്യത്തിന് മാത്രം സംഭാഷണം ഒരേ ഒരിടത്ത് മാത്രം പശ്ചാത്തല സംഗീതം. സാങ്കേതിക മികവിലും പാപ്പിലിയോ ബുദ്ധ മികവ് പുലര്‍ത്തിയിരിക്കുന്നു. മാസങ്ങളോളം അനുമതി നിഷേധിച്ചും. തിയ്യറ്ററില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രം ശോ നടത്തുകയും ചെയ്ത ഈ സിനിമ ആരും കാണാതെ പോകരുത്. കാരണം പാപ്പിലിയോ ബുദ്ധ ഒരു സിനിമയല്ല, സമരവും ജീവിതവുമാണ്.
പാപ്പിലിയോ ബുദ്ധ ഒരു സിനിമയല്ല എന്ന് തന്നെ പറയാം കാരണം ഓരോ ഷോട്ടും സീനും ആദിവാസി ദളിത് സമൂഹത്തിന്റെ ജീവിതത്തിലേക്ക് തുറന്നു വെച്ച കണ്ണുകളായി ആണ് തോന്നിയത്. ഈ സിനിമ ജീവിതവും സമരവുമാണ്.
കമ്മ്യുണിസ്റ്റ്കാരനായിരുന്
ദൃശ്യങ്ങള്‍ കൊണ്ട് സംവദിക്കുന്നതായിരിക്കണം സിനിമ. ആ നിലക്ക് പാപ്പിലിയോ ബുദ്ധ ഒരു വന്‍ വിജയമാണ്. ആവശ്യത്തിന് മാത്രം സംഭാഷണം ഒരേ ഒരിടത്ത് മാത്രം പശ്ചാത്തല സംഗീതം. സാങ്കേതിക മികവിലും പാപ്പിലിയോ ബുദ്ധ മികവ് പുലര്‍ത്തിയിരിക്കുന്നു. മാസങ്ങളോളം അനുമതി നിഷേധിച്ചും. തിയ്യറ്ററില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രം ശോ നടത്തുകയും ചെയ്ത ഈ സിനിമ ആരും കാണാതെ പോകരുത്. കാരണം പാപ്പിലിയോ ബുദ്ധ ഒരു സിനിമയല്ല, സമരവും ജീവിതവുമാണ്.
No comments:
Post a Comment